Posts

പീഡാനുഭവങ്ങളുടെ ഞായറാഴ്ച്ചകൾ

Image
  ആഴ്ച്ചാവസാനവും ഞായറാഴ്ചയും അടുക്കുന്തോറും മനസ്സിൽ ആധി വർദ്ധിക്കുകയാണ്. എന്തും സംഭവിക്കാം എന്ന മുൻവിധിയോടാണ് ഞായറാഴ്ച്ച 8:30 ന് പള്ളിയിലേക്ക് വലതുകാൽ വെച്ചു കയറുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴൊക്കെ വീക്കെൻഡ് അഥവാ ആഴ്ച്ചാവസാനം വലിയ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. ആഘോഷമാക്കുന്ന വീക്കെൻഡിൽ ഞായറാഴ്ച്ച പള്ളിയിൽ പോയിരുന്നത് മുൻപോട്ടുള്ള വഴിയിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ആഴ്ചയുടെ അവസാനം പള്ളിയിൽ പോവുക എന്നുള്ളത് ബാംഗ്ലൂരിലും ഖത്തറിലും ജോലി ചെയ്യുന്ന സമയത്താണ് ആരംഭിച്ചത്. അതിനുമുമ്പ് എയർ ഫോഴ്സിലും സൗദി അറേബ്യയിലുമായി ചെലവഴിച്ച 32 വർഷക്കാലം പള്ളിയിൽ പോക്ക് പരിപാടിയിലേ ഇല്ലായിരുന്നു. ചുരുക്കത്തിൽ, കഴിഞ്ഞ 18 വർഷങ്ങളിലെ വീക്കെൻഡിൽ ഉൾപ്പെട്ടിരുന്ന അനേകം പരിപാടികളിൽ ഒന്നുമാത്രമായിരുന്നു പള്ളിയിൽപോക്ക്. അത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് തീരുമായിരുന്നതുകൊണ്ട് ഒരു ശല്യമായി ഒരിക്കലും കണ്ടിരുന്നില്ല.  അടൂരിൽ എത്തിയതിനുശേഷവും (2015 ന് ശേഷം) ഞായറാഴ്ച്ച കുർബാനയ്ക്ക് ഒന്നര മണിക്കൂർ നീക്കി വെക്കുമായിരുന്നു. അരീക്കലച്ചനും നെടിയത്തച്ചനും പൂവണ്ണാലച്ചനും ഒക്കെ ഇവിടെ വികാരിമാരായിരുന്ന സ...

പള്ളിപെരുന്നാൾ - ഒരു അവലോകനം

Image
എൻറ്റെ ഇടവകയായ അടൂർ തിരുഹൃദയ കത്തോലിക്കാപ്പള്ളിയുടെ 2022 ലെ പള്ളിപ്പെരുന്നാൾ വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. ദേവാലയത്തിന്റെ ചരിത്രത്തിൽ ഇത്രയും വർണ്ണാഭവും ആർഭാടവുമായ പള്ളിപ്പെരുന്നാൾ നടന്നിട്ടില്ലായെന്നാണ് ചരിത്രം അറിയാവുന്നവർ പറയുന്നത്. വികാരി റവ. ഫാ. തോമസ് പൂവണ്ണാലിനും ട്രസ്റ്റി റോയി ജോർജിനും സെക്രട്ടറി ടോം തോട്ടത്തിലിനും പെരുന്നാളിന്റെ മുഖ്യസംഘാടകൻ റോഷൻ ജേക്കബിനും മറ്റ് കമ്മിറ്റിയംഗങ്ങൾക്കും ആദ്യംതന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ന് രാവിലെ അഭി. മാത്യൂസ് മാർ പോളികാർപ്പസ് തിരുമേനിയുടെ ആഘോഷപൂർവ്വമായ വിശുദ്ധബലിക്കു ശേഷം ( https://youtu.be/k1v65Wdq1A8 ) നടന്ന കൊടിയിറക്കും നേർച്ചവിളമ്പും ഒരാഴ്ച്ച നീണ്ടുനിന്ന തിരുന്നാൾ മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു. ഒക്ടോബർ 22 രാത്രി മുതൽതന്നെ പള്ളിയും പരിസരവും ദീപാലങ്കൃതമായിരുന്നു. പള്ളിയുടെ ഇല്യുമിനേഷൻ ആയിരുന്നു ഈ വർഷത്തെ ഏറ്റവും വലിയ ആകർഷണം. ചന്ദനപ്പള്ളിയിലുള്ള VKS ലൈറ്റ് & സൗണ്ട് ഏജൻസിയാണ് അങ്ങേയറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്ന ഈ അലങ്കാരക്രിയകൾ ഏറ്റെടുത്തു നടത്തിയത്. ഒക്ടോബർ 23 ഞായറാഴ്ച ആന്റണി മാർ സിൽവാനിയോസിന്റെ കർമികത്വത്തിൽ നടന്ന വിശുദ്ധ...

പള്ളിപെരുന്നാൾ 2022 - എൻറ്റെ കാഴ്ച്ചപ്പാട്

Image
  ഞാൻ എന്തുകൊണ്ട് പള്ളിപെരുന്നാളിനോട് സഹകരിക്കുന്നില്ല, നമ്മുടെ പള്ളിയുടെ പെരുന്നാൾ അഘോഷിക്കേണ്ടതല്ലെ എന്നൊക്കെ എൻറ്റെ പല സുഹൃത്തുക്കളും കഴിഞ്ഞ ദിവസങ്ങളിൽ ആരായുകയുണ്ടായി. എല്ലാവരുടെയും സംശയദൂരീകരണത്തിനും അറിവിനുംവേണ്ടി ഒരു വിശദീകരണം നൽകുകയാണ്. ഞാൻ പള്ളിപെരുന്നാളിനു എതിരാണെന്നുള്ളത് തെറ്റിദ്ധാരണയാണ്. പള്ളിപെരുന്നാൾ ആഘോഷമായിത്തന്നെ നടത്തണമെന്ന് അഭിപ്രായമുള്ള ഒരാളാണ് ഞാൻ. എന്നാൽ, പള്ളിപെരുന്നാളുകളോട് ബന്ധപ്പെട്ടു നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളേയും  ഞാൻ എതിർക്കുന്നുവെന്നത് വാസ്തവമാണ്. എനിക്കെതിർപ്പുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനു മുൻപ് എൻറ്റെ പള്ളിയിൽ - അടൂർ മലങ്കര കത്തോലിക്കാപ്പള്ളിയിൽ, പെരുന്നാൾ എങ്ങിനെയായിരിക്കണമെന്നാണ്  എൻറ്റെ  സങ്കൽപ്പമെന്ന് വിശദീകരിക്കാം.  എൻറ്റെ സങ്കൽപ്പത്തിലെ പള്ളിപെരുന്നാൾ കൊടിയേറ്റുന്ന ഞായറാഴ്‌ച്ച മുതൽ സാമപനദിവസമായ അടുത്ത ഞായറാഴ്‌ച്ച വരെയുള്ള ദിവസങ്ങളാണല്ലോ പെരുന്നാൾ ദിനങ്ങളായി കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ പള്ളി നല്ല രീതിയിൽ ദീപാലംകൃതമായിരിക്കണം. അവിവാഹിതരായ യുവജനങ്ങൾ,  വിവാഹിതരായ യുവജനങ്ങൾ,  വിദ്യാർത്ഥികളായ അഥവാ യുവാക...

പള്ളിവികാരി തിരിച്ചുപിടിച്ച എൻറ്റെ കൈവിട്ട ജീവിതം

Image
1971, പന്തളം എൻ. എസ്. എസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുന്ന സമയം. എയർഫോഴ്‌സിൽ ചേരണമെന്ന മോഹം ഏതാണ്ട് അഞ്ച് വർഷങ്ങളായി മനസ്സിൽ താലോലിച്ചുകൊണ്ട് നടന്നിരുന്നു. പക്ഷെ, ബാംഗ്ലൂരിൽ പോയി റിക്രൂട്ട്മെൻറ്റ്  ടെസ്റ്റിൽ പങ്കെടുക്കാനുള്ള ആൽമവിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. 1969 മുതൽ ആരംഭിച്ച അമിതമായ സിഗററ്റിൻറ്റെയും ബീഡിയുടെയും ഉപയോഗം സ്റ്റാമിന പൂർണ്ണമായി നശിപ്പിച്ചിരുന്നു. രാവിലെയും വൈകിട്ടും വലിച്ചിരുന്ന കഞ്ചാവ്ബീഡി ഓട്ടത്തിലും മറ്റ് കായികാഭ്യാസങ്ങളിലും പങ്കെടുക്കുവാനുള്ള എൻറ്റെ ഊർജ്ജം പൂർണ്ണമായി നഷ്ടപ്പെടുത്തിയിരുന്നു. നിരാശയുടെ പടുകുഴിയിലാണ്ടപ്പോൾ സിഗരറ്റ്/ബീഡികളുടെ എണ്ണവും കഞ്ചാവിൻറ്റെ അളവും ദിനംപ്രതി വർധിച്ചു. ആ സമയത്താണ് വന്ദ്യനായ തോമസ് കുമ്പുക്കാട്ടച്ചൻ ഞങ്ങളുടെ പള്ളിയുടെ വികാരിയായെത്തിയത്. ആദ്യ ദിവസം തന്നെ എൻറ്റെ പിതാവും മാതാവുമായി പരിചയപ്പെട്ടു. അന്ന് ആകെ അമ്പതിൽ താഴെ കുടുംബങ്ങളേ ഇടവകയിൽ  ഉണ്ടായിരുന്നുള്ളൂ. അച്ചൻ അടൂരിലെത്തിക്കഴിഞ്ഞുള്ള ആദ്യദിനങ്ങളിൽ തന്നെ എൻറ്റെ അമ്മച്ചി എൻറ്റെ വിഷയം അച്ചൻറ്റെ മുൻപിൽ അവതരിപ്പിച്ചു. എനിക്കാകെയുള്ള ഒര...

ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ടും

Image
  2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ‌ചാണ്ടിയുടെ ഒരു പോസ്റ്റ് ആയിരുന്നു ആദ്യം ശ്രദ്ധയിൽപെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഭീകരപ്രവർത്തകരുടെ ഷെല്ലാക്രമണത്തിൽ സൗമ്യയെന്ന മലയാളിയുവതി കൊല്ലപ്പെട്ടതിൽ അനുശോചിക്കുന്നുവെന്നായിരുന്നു ആദ്യം എഴുതിയത്. അപ്പോൾ വന്ന പല കമന്റുകളും സൈബർ ആക്രമണത്തിന്റെ സ്വഭാവമുള്ളവയായിരുന്നു. ചില കമന്റുകളിലെ പദപ്രയോഗങ്ങൾ ഈയടുത്ത സമയത്തിറങ്ങിയ “ജോജി” എന്ന മലയാളസിനിമയിലേതുപോലെ മലീമസമായിരുന്നു. ഏതായാലും ഉമ്മൻചാണ്ടിസാർ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരപ്രവർത്തകർ എന്ന വാക്ക് ഒഴിവാക്കി. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയായിരുന്നു. അദ്ദേഹ...

സഖാവ് ടി.പി ചന്ദ്രശേഖരൻ അനുസ്മരണം

Image
  ഇന്ന് സഖാവ് ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്ത വാർഷികമാണ്. എല്ലാ വർഷവും ഈ ദിവസം മനസ്സിൽ ഒരു നീറ്റൽ കോരിയിടാറുണ്ട്. ഈ വർഷവും അങ്ങിനെതന്നെ. ഒരു മൂകത. ഒരു നഷ്ടബോധം. സഖാവ് ടി.പി അന്നത്തെ കമ്മ്യുണിസ്റ്റ്കാരുടെ ഒരു വികാരമായിരുന്നു. പലരുടേയും മാതൃകാസഖാവായിരുന്നു. പക്ഷെ എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. 18 വയസ്സ്‌ മുതൽ 49 വയസ്സ്‌ വരെ ഒരു പാർട്ടിക്കുവേണ്ടി സ്വന്തം സമയവും ശേഷിയും ഊർജ്ജവും ഉഴിഞ്ഞുവെച്ച ആ മനുഷ്യ സ്‌നേഹി ഒരു സുപ്രഭാതത്തിൽ പാർട്ടിക്ക്‌ അനഭിമതനായി; കുലംകുത്തിയെന്ന വിശേഷണത്തിനുടമയായി. പാർട്ടിയിൽ വിഭാഗീയത കളം നിറഞ്ഞാടിയ സമയത്തു വി.എസ് അച്ചുതാനന്ദൻറ്റെ വിഭാഗത്തോട് ടി.പി യും ഓഞ്ചിയത്തെ കുറേ സഖാക്കളും ആഭിമുഖ്യം പ്രകടിപ്പിച്ചു. പാർട്ടിയിൽ വലതു വ്യതിയാനം സംഭവിക്കുന്നു, മുതലാളിമാരുമായി സഖാക്കൾക്കുള്ള ചെങ്ങാത്തം കൂടുന്നു, മുതലാളിമാർതന്നെ ഈ പാർട്ടിയെ കീഴടക്കാൻ ഒരു പക്ഷെ ഇതിടയാക്കും എന്ന കാഴ്ചപ്പാട് ഒന്നുറക്കെപറഞ്ഞുപോയി. അങ്ങിനെ ചിന്തിച്ചവരെയും പറഞ്ഞവരെയും പാർട്ടി പുറത്താക്കി. പുറത്താക്കപ്പെട്ടവർ റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന പുതിയ പാർട്ടി ഉണ്ടാക്കി. നിർഭാഗ്യവശാൽ ടി.പി അത...

കോവിഡ് വാക്‌സിൻ എടുക്കാൻ പെട്ട പാട്

Image
  കോവിഡ് വാക്‌സിൻറ്റെ ആദ്യഡോസ് എടുക്കാൻ ഓൺലൈൻ രെജിസ്ട്രേഷന് ഞാൻ സഹായിച്ച പലർക്കും അതേ സഹായം രണ്ടാം ഡോസെടുക്കാൻ ചെയ്തുകൊടുക്കാൻ കഴിയാഞ്ഞതിൽ അതീവ ദുഖമുണ്ട്. നിരന്തരം കോവിൻ സൈറ്റിൽ (cowin.gov.in) ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു കോവിഡ് സെൻറ്ററും സ്‌ക്രീനിൽ തെളിഞ്ഞുവന്നില്ല. സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡ് വാക്‌സിൻ സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ മാത്രമേ ഇത്തരത്തിൽ നമ്മുടെയടുത്തുള്ള വാക്സിൻ സെൻറ്ററുകൾ തെരഞ്ഞെടുക്കത്തക്കവണ്ണം സ്‌ക്രീനിൽ തെളിയൂ. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സത്യത്തിൽ ഇതിൽ ദുഃഖിതരാകേണ്ട കാര്യമില്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോൾ ഓടിച്ചെന്നു വാക്സിൻ എടുത്തതുകൊണ്ട് ഇപ്പോൾ നടക്കുന്ന അതിതീവ്രവ്യാപനത്തിൽ നിന്നും രക്ഷപെടാൻ പറ്റില്ല. വാക്സിൻ എടുക്കാൻ വേണ്ടിമാത്രം വീടിൻറ്റെ സുരക്ഷിതത്തിൽ നിന്നും ആളുകൾ കൂട്ടംകൂടുന്ന ഒരു പൊതുസ്ഥലത്തേക്കു വരുന്നത് അപകടമാണ്. തന്നെയല്ല, രണ്ടു ഡോസെടുത്താലും അസുഖം വരില്ലയെന്നു ഉറപ്പൊന്നും ഇല്ല. രണ്ടു ഡോസ് വാക്സിനും എടുത്ത അശ്വതി എന്ന 25 വയസ്സുകാരിയായ ലാബ് ടെക്‌നിഷ്യൻ ഈ കഴിഞ്ഞ ദിവസം മരണമടയുക...